National
ന്യൂഡൽഹി: ദുബായി എയർ ഷോക്കിടെ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു. മൃതദേഹം ഇന്ന് ജന്മനാടായ ഹിമാചൽ പ്രദേശിലെ കാങ്ഡയിൽ എത്തിച്ചു കുടുംബത്തിനു കൈമാറും.
ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദുബായിൽ നിന്നും കൊണ്ടുവന്നത്. ദുബായിൽ നടന്ന ചടങ്ങിൽ, ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ അടക്കമുള്ളവർ മൃതദേഹത്തിൽ ആദരം അർപ്പിച്ചു.
വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന അഗാധമായി ദുഃഖം രേഖപ്പെടുത്തി. സമർപ്പണബോധമുള്ള പൈലറ്റും സമഗ്രമായ പ്രഫഷണലുമായ നമാൻഷ് അചഞ്ചലമായ പ്രതിബദ്ധത, അസാധാരണമായ വൈദഗ്ധ്യം, വിട്ടുവീഴ്ചയില്ലാത്ത കർത്തവ്യബോധം എന്നിവയാൽ രാഷ്ട്രത്തെ സേവിച്ചുവെന്നുംഅദ്ദേഹത്തിന്റെ സേവനം നന്ദിയോടെ സ്മരിക്കപ്പെ ടുമെന്നും പ്രസ്താവനയിൽ വ്യോമ സേന അറിയിച്ചു.
National
ന്യൂഡൽഹി: ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തിൽ വിംഗ് കമാൻഡർ നമൻ സ്യാൽ വീരമൃത്യു വരിച്ചിരുന്നു
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയാറാകും.115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് ദുബായിൽ നടന്ന എയർ ഷോയിൽ പങ്കെടുത്തത്.
അതേസമയം, സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിംഗ് കമാൻഡർ നമൻ സ്യാലിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിൽ എത്തിക്കും. ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ.
International
ന്യൂഡൽഹി: ദുബായി എയർ ഷോയ്ക്കിടെ തകർന്ന് വീണ് തേജസ് യുദ്ധവിമാനം. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ദുബായി അൽമക്തും അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.
ഷോ കാണാനെത്തിയവർ പകർത്തിയ വിമാനം തകരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൈലറ്റ് രക്ഷപെട്ടോ എന്ന് വ്യക്തമല്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുബായി എയർഷോ നിർത്തിവച്ചു.
International
ന്യൂയോർക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക. യുഎസിൽ എത്തുന്ന മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സൈനിക - വ്യാപാര കരാറുകൾ സന്ദർശനത്തിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് സൗദി കിരീടാവകാശിയുമായി നടക്കാൻ പോകുന്നത്.
സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദർശനമാണിത്. സൗദി കിരീടാവകാശിക്ക് അമേരിക്കൻ പ്രസിഡന്റ് അത്താഴ വിരുന്നൊരുക്കും.